2011, ജൂൺ 29, ബുധനാഴ്‌ച

പ്രപഞ്ചം മുഴുവൻ സ്രഷ്ടാവിനെ ആരാധിക്കുന്നു..


പൂങ്കാവനം സംരംഭത്തിൽ നിന്ന്

സയ്യിദ് സഅ്ഫർ സ്വാദിഖ് إعداد : سيد صعفر صادق
എഡിറ്റർ: മുഹമ്മദ് കുട്ടി കടന്നമണ്ണ مراجعة : محمد كطي ابوبكر .



കോപറേറ്റീവ് ഓഫീസ് ഫോർ കാൾ & ഗൈഡൻസ് റബ്വ - റിയാദ് - സൌദി അറേബ്യ المكتب التعاوني للدعوة وتوعية الجاليات بالربوة بمدينة الرياضالمملكة العربية السعودية
1431 – 2010


بسم الله الرحمن الرحيم


പ്രപഞ്ചം മുഴുവൻ ഏകനായ സ്രഷടാവിന്റെ സൃഷ്ടിയാണ്. അവന്റെ നിയമങ്ങൾക്കനുസരിച്ചാണ് ചലിച്ച് കൊണ്ടിരിക്കുന്നത്. സൃഷ്ടാവിന്റെ നിയമങ്ങളിൽ നിന്ന് അണു അളവിൽ പോലും വ്യതിചലിക്കുവാൻ ഒന്നിനും തന്നെ സാധ്യമല്ല. എന്നാൽ മനുഷ്യ ന് മാത്രം‏‏‏‏‏‏‏‏‏‏‏‏‏‏‏ പ്രപഞ്ചനാഥൻ നന്മയും തിന്മയും തിരഞ്ഞെടുക്കുവാ നുള്ള സ്വാതന്ത്യ്രം നൽകിയിരിക്കുന്നു. അങ്ങിനെ നന്മ ചെയ്ത് കൊണ്ട് ഉന്നതനാവാനും, തിന്മകൾ ചെയ്ത് കൊണ്ട് നീചനാവാ നും മനുഷ്യന് സാധിക്കുന്നതാണ്. ഏറ്റവും വലിയ നന്മ സ്രഷ്ടാവി ന് മാത്രം ആരാധനാകർമ്മങ്ങൾ അർപ്പിക്കുകയും, മറ്റാർക്കും അത് നൽകാതിരിക്കുകയും ചെയ്യുക എന്നതാണ്. ഏറ്റവും വലിയ തിന്മ സ്രഷ്ടാവിന്റെ നിയമങ്ങൾ അവഗണിച്ച് കൊണ്ട് അവന് മാത്രം ന ൽകേണ്ട ആരാധനാ കർമ്മങ്ങൾ മറ്റുള്ളവർക്ക് നൽകുക എന്നതാ ണ്. ഈ കാര്യത്തിൽ മനുഷ്യൻ വളരെ വലിയ വഴികേടിലാണ് അ കപ്പെട്ടിരിക്കുന്നു. ആരാധനകൾ യഥേഷ്ടം മറ്റുള്ളവർക്ക് നൽകുന്ന ദയനീയമായ കാഴ്ചയാണ് ചുറ്റുപാടും കാണുന്നത്. മലക്കുകളെ യും, മനുഷ്യരെയും,‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ കല്ലുകളെയും, ഖബറുകളെയും, പുണ്യപുരു ഷന്മാരെയും, മരങ്ങളെയും, മൃഗങ്ങളെയും, മനുഷ്യ അവയവങ്ങ ളെയും, ‏‏‏‏‏‏‏‏സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും, അമ്മയേ യും, ബീവിമാരെയും, ബാവമാരെയും മനുഷ്യൻ ഇന്ന് ആരാധി ക്കുന്നുണ്ട്. എന്നാൽ മനുഷ്യർ മുഴുവനും അറിഞ്ഞിരിക്കേണ്ട പച്ച യായ ഒരു യാഥാർത്ഥ്യമുണ്ട്. മനുഷ്യൻ ആരാധിച്ച് കൊണ്ടിരിക്കു ന്ന മൃഗങ്ങളും, കല്ലുകളും, പ്രപഞ്ചത്തിലെ സൂര്യനും, ചന്ദ്രനും, മനുഷ്യരല്ലാത്ത മറ്റു വസ്തുക്കൾ മുഴുവനും ഏകനായ സൃഷ്ടാവി നെ മാത്രം ആരാധിക്കുന്നതായിട്ടാണ് നമുക്ക് പ്രമാണങ്ങൾ പറ ഞ്ഞ് തരുന്നത്. 1400 വർഷങ്ങൾക്ക് മുമ്പ് ഏകനായ സ്രഷ്ടാവിൽ നിന്ന് ജിബ്രീൽ എന്ന മാലാഖ മുഖേന അവസാന ദൈവദൂതനാ യ മുഹമ്മദ് നബി()ക്ക് അവതരിച്ച് കിട്ടിയ വേദഗ്രന്ഥവും, പതി നാല് നൂറ്റാണ്ട് പിന്നിട്ടിട്ടും യാതൊരുവിധ മാറ്റതിരുത്തലുകൾ ക്കും വിധേയമാവാത്ത, പ്രവചനങ്ങൾ ഓരോന്നും പുലർന്ന് കൊ ണ്ടിരിക്കുകയും ചെയ്യുന്ന, ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യരുടെയും വേദഗ്രന്ഥവുമായ വിശുദ്ധ ഖുർആൻ നമ്മോട് പറയുന്നത് നാം ശ്രദ്ധിക്കുക: أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء (الحج : 18) ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും, പർവ്വതങ്ങളും വ്യക്ഷങ്ങളും ജന്തുക്കളും, മനുഷ്യരിൽ കുറെപേരും അല്ലാഹുവിന് പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെ യും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു' (ഹജ്ജ്:18)
ഇവിടെ ആകാശങ്ങളിലും, ഭൂമിയിലുള്ള മുഴുവനും, സൂര്യ നും, ചന്ദ്രനും, നക്ഷത്രങ്ങളും, പർവ്വതങ്ങളും, വ്യക്ഷങ്ങളും, ജന്തു ക്കളും അല്ലാഹുവിന് പ്രണാമം അർപ്പിക്കുന്നു, അതുപോലെ മനു ഷ്യരിൽ കുറെ പേർ അല്ലാഹുവിന് പ്രണാമം അർപ്പിക്കുന്നുണ്ട്അപ്പോൾ പ്രപഞ്ചം മുഴുവനും ഏകനായ ദൈവത്തിന് പ്രണാമമർ പ്പിക്കുകയും, അവന്റെ നിയമങ്ങൾക്കനുസരിച്ച് സഞ്ചരിക്കുകയും ചെയ്യുന്നുവെന്നർത്ഥം. മാത്രമല്ല അല്ലാഹുവിന് തസ്ബീഹ് നടത്തു ന്നതായി വിശുദ്ധ ഖുർആൻ നമ്മോട് പറഞ്ഞു തരുന്നു: تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدَهِ وَلَـكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا (الاسراء : 44) 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശു ദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇ ല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല. തീർച്ച യായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു' (ഇസ്രാഅ്:44)
സർവ്വ വസ്തുക്കളും അവയുടെ സൃഷ്ടാവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്, അത് മനുഷ്യന് കണ്ടെത്തുവാനോ, ഗ്രഹിക്കുവാനോ സാധ്യമല്ലായെന്നർത്ഥം. ആകാശവും ഭൂമിയും അതിലുള്ളവയും അല്ലാഹുവിന് വേണ്ടി സുജൂദ് ചെയ്യുന്നതായി വിശുദ്ധഖുർആൻ നമുക്ക് അറിയിച്ച് തരുന്നുണ്ട്. وَلِلّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مِن دَآبَّةٍ وَالْمَلآئِكَةُ وَهُمْ لاَ يَسْتَكْبِرُونَ (النحل : 49) 'ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യു ന്നു) അവർ അഹങ്കാരം നടിക്കുന്നില്ല' (നഹ്ൽ:49)
അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ജീവികളെയും, വസ്തുക്കളെയുംമനുഷ്യന്റെ‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏‏ ആവശ്യത്തിനോ, ഉപയോഗത്തിനോ അല്ലാ തെ നശിപ്പിക്കുവാൻ പാടുള്ളതല്ല. ഈ പ്രപഞ്ചവും അതിലുള്ള മു ഴുവനും അല്ലാഹു മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്, അ തുകൊണ്ട് തന്നെ മനുഷ്യന് അവയെ ഉപയോഗിക്കാവുന്നതുമാ ണ.് വെറുതെ നശിപ്പിക്കുവാൻ പാടുള്ളതല്ല. അതുകൊണ്ടാണ് ഉറു മ്പുകളെ നശിപ്പിച്ച ഒരു പ്രവാചകനെ അല്ലാഹു ആക്ഷേപിക്കുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നമുക്ക് കാണാം: عن أَبَي هُرَيْرَةَ رَضِي اللَّه عَنْه قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ: قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ) (بخاري) അബൂഹുറൈറ()വിൽ നിന്ന്, പ്രവാചകൻ() പറയുന്നതായി കേട്ടു: 'നബിമാരിൽ പെട്ട ഒരു നബിയെ ഒരു ഉറുമ്പ് കടിച്ചപ്പോൾ അദ്ദേഹം ഉറുമ്പുകളുടെ ആ താഴ്വര തന്നെ കരിച്ച് കളയുവാൻ ക ൽപിക്കുകയുണ്ടായി, അങ്ങിനെ അവയെ നശിപ്പിക്കുകയും ചെയ് തു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്യ് നൽകുകയുണ്ടായി, നിന്നെ ഒരു ഉറുമ്പാണ് കടിച്ചത്, അതിന് നീ (അല്ലാഹുവിനെ) സ് തുതിച്ച് കൊണ്ടിരിക്കുന്ന ഉറുമ്പുകളുടെ ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുകയാണോ ചെയ്തത്’ (ബുഖാരി)
വെള്ളിയാഴ്ച ദിവസത്തെ മൃഗങ്ങൾ ആഗ്രഹിക്കുകയും, ആ ദിവസത്തെ ഭയക്കുകയും ചെയ്യുന്നു. കാരണം വെള്ളിയാഴ്ചയാ ണ് അവസാന നാൾ സംഭവിക്കുക. ഇമാം അഹ്മദ് ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ അപ്രകാരം വന്നിരിക്കുന്നു: عن أَبَي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: لاَ تَطْلُعُ الشَّمْسُ وَلاَ تَغْرُبُ عَلَى يَوْمٍ أَفْضَلَ مِنْ يَوْمِ الْجُمُعَةِ وَمَا مِنْ دَابَّةٍ إِلاَّ تَفْزَعُ لِيَوْمِ الْجُمُعَةِ إِلاَّ هَذَيْنِ الثَّقَلَيْنِ مِنَ الْجِنِّ وَالإِنْسِ ...) (احمد) അബൂഹുറൈറ() പറയുന്നു: തിരുമേനി() പറഞ്ഞു: 'വെള്ളി യാഴ്ചയേക്കാൾ ഉത്തമമായ ഒരു ദിവസത്തിലും സൂര്യൻ ഉദിക്കു കയോ, അസ്തമിക്കുകയോ ചെയ്യുന്നില്ല, വെള്ളിയാഴ്ച ദിവസ ത്തിൽ ഭയപ്പെടാത്തവരായി ഒരു മൃഗവും തന്നെ ഇല്ല മനുഷ്യരും ജിന്നുകളുമൊഴിച്ച്' (ബുഖാരി)
തെമ്മാടികളുടെ മരണം മൃഗങ്ങൾക്ക് ആശ്വസം:
ഭൂമിയിൽ കുഴപ്പങ്ങളും, ഫസാദുകളുമുണ്ടാക്കി ജീവിക്കുന്ന വരെ കൊണ്ട് മൃഗങ്ങൾ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അങ്ങിനെയുള്ളവർ മരിക്കുമ്പോൾ ജീവികൾ ആശ്വസിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ തെമ്മാടിത്തവും ഫസാദും ആരാധനകൾ സൃഷ്ടികൾക്ക് അർപ്പിക്കലാണ്. ജീവികൾ മുഴുവനും അവയുടെ സൃഷ്ടാവിനാണ് ആരാധനകൾ അർപ്പിക്കു ന്നത്. عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ أَنَّهُ كَانَ يُحَدِّثُ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مُرَّ عَلَيْهِ بِجِنَازَةٍ فَقَالَ: مُسْتَرِيحٌ وَمُسْتَرَاحٌ مِنْهُ قَالُوا: يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ قَالَ: الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلاَدُ وَالشَّجَرُ وَالدَّوَابُّ ) (بخاري) ഖതാദബ്നുരിഭിയ്യ് അൽഅൻസാരി() പറയുന്നു: പ്രവാചക തിരുമേനി()ക്കരികിലൂടെ‏‏‏‏‏‏‏‏‏‏‏‏‏ ‏‏‏‏‏‏‏‏ഒരു ജനാസ‏‏‏‏‏‏‏‏ കൊണ്ട് പോവുകയുണ്ടായി, അപ്പോൾ പ്രവാചകൻ () പറയുകയുണ്ടായി: 'അദ്ദേഹം വി ശ്രമിച്ചു, അദ്ദേഹത്തിൽ നിന്ന് വിശ്രമിച്ചു'. (സ്വഹാബികൾ) ചോദി ച്ചു: തിരുദൂതരെ, ആരാണ് വിശ്രമിച്ചത്, ആരാണ് അദ്ദേഹത്തിൽ നിന്ന് വിശ്രമിച്ചത്? തിരുമേനി () മറുപടി പറഞ്ഞു: 'വിശ്വാസിയാ യ ഒരു അടിമ (മരണത്തോടെ) ഇഹലോകത്തെ ക്ഷീണത്തിൽ നി ന്നും, അതിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെട്ട് വിശ്രമിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് എത്തുക യും ചെയ്യുന്നു, എ ന്നാൽ തെമ്മാടിയാണെ (മരിക്കുന്നതെ) ങ്കിൽ അടിമകളും, രാജ്യ ങ്ങളും, മരങ്ങളും, മൃഗങ്ങളും അദ്ദേഹത്തിൽ നിന്ന് വിശ്രമിക്കുക യും ചെയ്യുന്നതാണ്' (ബുഖാരി)
മനുഷ്യൻ സൃഷ്ടാവിനെ മറന്ന് കൊണ്ട് ചെയ്യുന്ന തെമ്മാടി ത്തത്തിൽ നിന്നും ഫസാദിൽ നിന്നും വിട്ട് നിൽക്കേണ്ടതുണ്ട്. അതല്ലെങ്കിൽ മൃഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പോ ലും നാളെ സൃഷ്ടാവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.
പശു സംസാരിക്കുന്നു:
ദൈവിക ബോധനത്താൽ മാത്രം സംസാരിക്കുന്ന കാരുണ്യ ത്തിന്റെ പ്രവാചകൻ പറയുന്നു: عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه قَالَ صَلَّى رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ صَلاَةَ الصُّبْحِ ثُمَّ أَقْبَلَ عَلَى النَّاسِ فَقَالَ: بَيْنَا رَجُلٌ يَسُوقُ بَقَرَةً إِذْ رَكِبَهَا فَضَرَبَهَا فَقَالَتْ: إِنَّا لَمْ نُخْلَقْ لِهَذَا إِنَّمَا خُلِقْنَا لِلْحَرْثِ فَقَالَ النَّاسُ: سُبْحَانَ اللَّهِ بَقَرَةٌ تَتَكَلَّمُ فَقَالَ: فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ...) (بخاري) അബൂഹുറൈറ() പറയുന്നു: ഒരിക്കൽ തിരുമേനി() സുബ്ഹി നമസ്കാരം കഴിഞ്ഞ് ജനങ്ങളോടായി പറയുകയുണ്ടായി: 'ഒരാൾ പശുവിനെ തെളിച്ച് കൊണ്ട് പോവുകയായിരുന്നു, അങ്ങിനെ ആ വ്യക്തി അതിന്റെ പുറത്ത് കയറുകയും, അതിനെ അടിക്കുകയും ചെയ്തപ്പോൾ പശു പറഞ്ഞു: ഞങ്ങൾ ഇതിന് വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഞങ്ങൾ കൃഷി ചെയ്യുവാനാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അപ്പോൾ ജനങ്ങൾ ചോദിച്ചു: അല്ലാഹു എത്രയോ പരി ശുദ്ധൻ! പശു സംസാരിക്കുകയോ? അപ്പോൾ തിരുമേനി പറയുക യുണ്ടായി : തീർച്ചയായും ഞാനും, അബൂബക്കറും, ഉമറും ഇതിൽ വിശ്വസിക്കുന്നു... ' (ബുഖാരി)
മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത എത്രമാത്രമാണ്, ഓരോ മൃഗങ്ങളും അനുഭവിക്കുന്ന പീഢനങ്ങൾക്ക് എന്ത്മാത്രം അവർ അല്ലാഹുവിനോട് പരാതിപ്പെട്ടിരിക്കാം. അതിനെല്ലാം കണ ക്ക് നോക്കുന്ന ഒരു ദിവസം വരാനുണ്ടെന്ന് ഓരോ മനുഷ്യരും ഓ ർക്കേണ്ടതുണ്ട്.
ഒട്ടകം പരാതിപ്പെടുന്നു:
പീഢനത്തിന് വിധേയമായ ഒട്ടകം പ്രവാചക()നെ കണ്ട് മുട്ടിയപ്പോൾ ആവലാതി ബോധിപ്പിക്കുന്നത് നാം ശ്രദ്ധിക്കുക: أنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ َدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ حَنَّ وَذَرَفَتْ عَيْنَاهُ فَأَتَاهُ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَمَسَحَ ذِفْرَاهُ فَسَكَتَ فَقَالَ: مَنْ رَبُّ هَذَا الْجَمَلِ لِمَنْ هَذَا الْجَمَلُ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ لِي يَا رَسُولَ اللَّهِ فَقَالَ: أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا فَإِنَّهُ شَكَا إِلَيَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ) (أبو داود) പ്രവാചകൻ() അൻസാരികളിൽ പെട്ട ഒരു വ്യക്തിയുടെ തോട്ട ത്തിൽ പ്രവേശിച്ചു, അപ്പോഴതാ അവിടെ ഒരു ഒട്ടകം, ആ ഒട്ടകം പ്രവാചക()നെ കണ്ടപ്പോൾ തേങ്ങുകയും, കണ്ണുനീർ പൊഴി ക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ() ആ ഒട്ടകത്തിനടു ത്ത് ചെന്ന് അതിന്റെ നെറ്റിയിലും മറ്റു ഭാഗങ്ങളിലും തടവി കൊടു ക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥൻ?’ അപ്പോൾ അൻസാരികളിൽപെട്ട ഒരു യുവാവ് വന്ന് പറഞ്ഞു: 'അതെന്റേതാണ് റസൂലേ.’ അപ്പോൾ തിരുമേനി() പറ യുകയാണ്, അല്ലാഹു നിനക്ക് ഉടമപ്പെടുത്തി തന്ന ഈ മൃഗത്തി ന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? കാരണം നീ അതിനെ പട്ടിണിക്കിടുകയും,‏ (ഭാരിച്ച ജോലി ചെയ്യിച്ച്) ബുദ്ധി മുട്ടിപ്പിക്കുന്നതായും അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു’ (അബൂദാവൂദ്)
ഒട്ടകം ദൈവ ദൂതനെ തിരിച്ചറിയുന്നു:
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് അവന്റെ അഹങ്കാരം കാരണത്താൽ പ്രവാചക()നെ തിരിച്ചറിയുവാൻ സാധിക്കുന്നി ല്ല, അല്ലെങ്കിൽ അതിന് ശ്രമിക്കുന്നില്ല. എന്നാൽ ലോകത്തുള്ള മു ഴുവൻ ജീവികളും പ്രവാചക()നെ തിരിച്ചറിയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ أَقْبَلْنَا مَعَ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مِنْ سَفَرٍ حَتَّى إِذَا دَفَعْنَا إِلَى حَائِطٍ مِنْ حِيطَانِ بَنِي النَّجَّارِ إِذَا فِيهِ جَمَلٌ لاَ يَدْخُلُ الْحَائِطَ أَحَدٌ إِلاَّ شَدَّ عَلَيْهِ قَالَ: فَذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ حَتَّى أَتَى الْحَائِطَ فَدَعَا الْبَعِيرَ فَجَاءَ وَاضِعًا مِشْفَرَهُ إِلَى الأَرْضِ حَتَّى بَرَكَ بَيْنَ يَدَيْهِ قَالَ فَقَالَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ هَاتُوا خِطَامًا فَخَطَمَهُ وَدَفَعَهُ إِلَى صَاحِبِهِ قَالَ: ثُمَّ الْتَفَتَ إِلَى النَّاسِ قَالَ: إِنَّهُ لَيْسَ شَيْءٌ بَيْنَ السَّمَاءِ وَالأَرْضِ إِلاَّ يَعْلَمُ أَنِّي رَسُولُ اللَّهِ إِلاَّ عَاصِيَ الْجِنِّ وَالإِنْسِ ) (أحمد) അബ്ദുല്ലാഇബ്നു ജാബിർ() വിൽ നിന്ന്; അദ്ദേഹം പറയുന്നു: ഞങ്ങൾ പ്രവാചക()നോട് കൂടെ ഒരു യാത്രയിലായിരിക്കെ ബ നൂ നജ്ജാറുകാരുടെ ഒരു തോട്ടത്തിലേക്ക് പ്രവേശിക്കുകയുണ്ടാ യി. എന്നാൽ ആ തോട്ടത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും ഉപദ്രവിക്കുന്ന ഒരു ഒട്ടകം അവിടെ ഉണ്ടായിരുന്നു. അപ്പോൾ പ്ര വാചക()നോട് അതിനെ സംബന്ധിച്ച് പറയപ്പെട്ടു. അങ്ങിനെ തിരുമേനി() ആ തോട്ടത്തിലേക്ക് വരുകയും, ആ മൃഗത്തെ വിളിക്കുകയും ചെയ്തു, അപ്പോഴതാ ആ ഒട്ടകം വളരെ താഴ്മയോടെ ചുണ്ടുകളെല്ലാം ഭൂമിയോടടുപ്പിച്ച് കൊണ്ട് പ്രവാചക()നിലേക്ക് വരുകയും, തിരുമേനിയുടെ മുന്നിൽ മുട്ട് കുത്തിയിരിക്കുകയും ചെയ്തു. അങ്ങിനെ ഒട്ടകത്തെ ബന്ധിപ്പിക്കുവാനുള്ള കയർ കൊ ണ്ട് വരുവാൻ ആവശ്യപ്പെടുകയും, ഒട്ടകത്തെ ബന്ധിപ്പിക്കുകയും ചെയ്ത് ഒട്ടകത്തെ അതിന്റെ ഉടമക്ക് നൽകുകയും ചെയ്തു. തുടർ ന്ന് തിരുമേനി() ജനങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് പറയുകയു ണ്ടായി: തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് അറി യാത്ത യാതൊന്നും തന്നെ ആകാശ ഭൂമികളിലില്ല, മനുഷ്യരിലും ജിന്നിലും പെട്ട ധിക്കാരികളൊഴിച്ച് (അഹ്മദ്)
സൃഷ്ടികൾ മുഴുവനും പണ്ഡിതന്മാർക്ക് വേണ്ടി പ്രാത്ഥിക്കുന്നു:
ഇസ്ലാമിക വിജ്ഞാനം കരസ്ഥമാക്കുകയെന്നത് വളരെ പുണ്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പണ്ഡിതന്മാർക്കായി ആകാശഭൂമികളിലെ മുഴുവൻ സൃഷ്ടികളും പാപമോചനം തേടുന്ന താണ്. ഒരു ഹദീസ് നാം ശ്രദ്ധിക്കുക: عَنْ أَبِي الدَّرْدَاءِ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُولُ: إِنَّهُ لَيَسْتَغْفِرُ لِلْعَالِمِ مَنْ فِي السَّمَاوَاتِ وَمَنْ فِي الأَرْضِ حَتَّى الْحِيتَانِ فِي الْبَحْرِ) (ابن ماجه) അബൂദർദാഅ്() പറയുന്നു: 'പ്രവാചകൻ() പറയുന്നതായി ഞാൻ കേട്ടു: പണ്ഡിതന് വേണ്ടി ആകാശ ഭൂമികളിലുള്ളവ മുഴുവ നും പാപമോചനം തേടുന്നു, കടലിലെ മത്സ്യങ്ങൾ വരെ’ (ഇബ്നു മാജ:)
കോഴി വിളിച്ചുണർത്തുന്നു:
നാം ശ്രദ്ധിക്കുക, പക്ഷികൾ സ്വയം അവരുടെ സൃഷ്ടാവിന് ആരാധനകൾ അർപ്പിക്കുന്നതോടൊപ്പം തന്നെ മനുഷ്യരെ അതിന് വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നതായി പ്രവാചകവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഒരു ഹദീസ് നാം വായിക്കുക: عَنْ زَيْدِ بْنِ خَالِدٍ قَالَ: قَالَ: رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ لاَ تَسُبُّوا الدِّيكَ فَإِنَّهُ يُوقِظُ لِلصَّلاَةِ ) (أبو داود) സൈദ്ബ്നുഖാലിദി()ൽ നിന്ന്: റസൂലുല്ലാഹ്() പറയുക യുണ്ടായി: 'നിങ്ങൾ കോഴിയെ ചീത്ത പറയരുത്, കാരണം അത് നമസ്കാരത്തിലേക്ക് (ജനങ്ങളെ) വിളിച്ചുണർത്തുന്നു’ (അബൂദാ വൂദ്). മാത്രമല്ല മലക്കുകളെ കാണുകയാണെങ്കിൽ ജനങ്ങളെ വിളി ച്ചുണർത്തുകയും, ഇതാ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭ മായിട്ടുണ്ട് നിങ്ങൾ പ്രാർത്ഥിക്കുകയെന്ന് പറഞ്ഞ് കൊണ്ട് ജനങ്ങ ളെ ഉണർത്തുകയും ചെയ്യുന്നു. റസൂലുല്ലാഹ്()പറയുന്നു: عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه أَنَّ النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ: إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ فَإِنَّهَا رَأَتْ مَلَكًا وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ فَإِنَّهُ رَأَى شَيْطَانًا) (بخاري، مسلم) അബൂഹുറൈറ()വിൽ നിന്ന് നിവേദനം: പ്രവാചകൻ() പറഞ്ഞു: 'നിങ്ങൾ കോഴികൂവുന്നത് കേൾക്കുകയാണെങ്കിൽ അല്ലാഹുവിനോട് നന്മയെ ചോദിക്കുക, കാരണം കോഴി മലക്കിനെ കണ്ടിരിക്കുന്നു. നിങ്ങൾ കഴുത കരയുന്നത് കേട്ടാൽ പിശാചി ൽ നിന്ന് അല്ലാഹുവിനോട് ശരണം ചോദിക്കുക, കാരണം അത് പിശാചിനെ കണ്ടിരിക്കുന്നു' (ബുഖാരി, മുസ്ളിം)
അറേബ്യൻ കുതിര പ്രാർത്ഥിക്കുന്നു:
മൃഗങ്ങൾ തന്നെ ഉടമപ്പെടുത്തിയിരിക്കുന്ന ഉടമക്ക് തന്നോട് സ്നേഹമുണ്ടാകുവാനായി തന്നെ സൃഷ്ടിച്ച രക്ഷിതാവിനോട് പ്രാർത്ഥിക്കുന്നതായി നമുക്ക് കാണാം. മൃഗങ്ങളോട് പോലും കാരുണ്യം കാണിക്കണമെന്ന് പഠിപ്പിച്ച പ്രവാചകൻ() നമ്മോട് പറയുന്നു: عَنْ أَبِي ذَرٍّ قَالَ: قَالَ: رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ إِنَّهُ لَيْسَ مِنْ فَرَسٍ عَرَبِيٍّ إِلاَّ يُؤْذَنُ لَهُ مَعَ كُلِّ فَجْرٍ يَدْعُو بِدَعْوَتَيْنِ يَقُولُ اللَّهُمَّ خَوَّلْتَنِي مَنْ خَوَّلْتَنِي مِنْ بَنِي آدَمَ فَاجْعَلْنِي مِنْ أَحَبِّ أَهْلِهِ وَمَالِهِ إِلَيْهِ) (أحمد) അബൂദർറ്()പറയുന്നു: പ്രവാചകൻ() പറയുകയാണ്: 'എല്ലാ പ്രഭാതത്തിലും രണ്ട് പ്രാർത്ഥന പ്രാർത്ഥിക്കുവാൻ അനു വാദം നൽകപ്പെടാത്തതായി ഒരു അറേബ്യൻ കുതിരയുമില്ല, അത് പറയുന്നു: 'അല്ലാഹുവെ, നീ എന്നെ ആദം സന്തതികളിലേക്ക് ഏൽപിക്കപ്പെട്ടിരിക്കുകയാണല്ലോ, അതുകൊണ്ട് തന്നെ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന അവന്റെ കുടുംബത്തിലും, സമ്പത്തിലും നീ എന്നെ ഉൾപ്പെടുത്തേണമേ' (അഹ്മദ്).
ജീവികൾ തിന്മ വിരോധിക്കുന്നു:
ചില പക്ഷികളും, മൃഗങ്ങളും തിന്മ വിരോധിക്കുന്നതായി ന മുക്ക് കാണാൻ കഴിയുന്നതാണ്. സുലൈമാൻ നബി()യുടെ കാ ലത്ത് ഹുദ് ഹുദ് പക്ഷി സൂര്യനെ ആരാധിക്കുന്ന സമൂഹത്തെ ക ണ്ടപ്പോൾ ആ വിവരം വന്ന് സുലൈമാൻ നബിയെ അറിയിക്കുക യും, അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള സുലൈമാൻ നബി()യുടെ കത്ത് അവിടെ കൊണ്ടെത്തിക്കുകയും ചെയ്ത സംഭവവും, അതിന് ശേഷമുണ്ടായ സംഭവങ്ങളും നമുക്ക് വിശുദ്ധ ഖുർആനിൽ നിന്ന് വായിക്കാവുന്നതാണ്. ഇത് ഒരു പക്ഷിയാണ് ചെയ്തത് എന്നത് വളരെ അത്ഭുതമുളവാക്കുന്ന കാര്യമാണ്. പ്രവാചകൻ() നമ്മെ അറിയിക്കുന്ന ഒരു സംഭവം ശ്രദ്ധി ക്കുക: عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّ رَجُلاً كَانَ يَبِيعُ الْخَمْرَ فِي سَفِينَةٍ وَمَعَهُ فِي السَّفِينَةِ قِرْدٌ فَكَانَ يَشُوبُ الْخَمْرَ بِالْمَاءِ قَالَ: فَأَخَذَ الْقِرْدُ الْكِيسَ ثُمَّ صَعِدَ بِهِ فَوْقَ الدُّورِ وَفَتَحَ الْكِيسَ فَجَعَلَ يَأْخُذُ دِينَارًا فَيُلْقِهِ فِي السَّفِينَةِ وَدِينَارًا فِي الْبَحْرِ حَتَّى جَعَلَهُ نِصْفَيْنِ ) (أحمد بسند صحيح) അബൂഹുറൈറ() പ്രവാചകൻ()യിൽ നിന്നും ഉദ്ധരിക്കുന്നു: ഒരാൾ കപ്പലിൽ വെച്ച് കള്ള് വിൽക്കുകയായിരുന്നു ആ സമുദായത്തിൽ മദ്യം അനുവദനീയമായിരുന്നു അയാളുടെ കൂടെ ഒരു കുര ങ്ങുമുണ്ടായിരുന്നു. ആ വ്യക്തി മദ്യത്തിൽ കടലിൽ നിന്ന് വെള്ള മെടുത്ത് കലർത്തിയിരുന്നു. അങ്ങിനെ ആ കുരങ്ങ് (ദീനാറുകൾ നിക്ഷേപിക്കുന്ന) സഞ്ചി എടുക്കുകയും, കപ്പലിന്റെ മുകളിലെ തട്ടി ൽ പോയി ഒരു ദീനാർ എടുത്ത് കപ്പലിൽ എറിയുകയും, മറ്റൊരു ദീനാർ എടുത്ത് കടലിൽ എറിയുകയും ചെയ്ത് കൊണ്ട് അത് നേ രെ പകുതിയാക്കുകയുണ്ടായി’ (അഹ്മദ്)
ദൈവ നിഷേധത്തിലേർപ്പെടുകയും, ദൈവിക നിയമങ്ങൾ അവഗണിക്കുകയും ചെയ്യുന്ന മനുഷ്യരെക്കാൾ എത്രയോ ഉന്നതരാണ് മനുഷ്യർ നിസ്സാരമായി തള്ളുന്ന മൃഗങ്ങളും, പക്ഷി കളും, മറ്റു ജീവികളും. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ إِنْ هُمْ إِلَّا كَالْأَنْعَامِ بَلْ هُمْ أَضَلُّ سَبِيلًا 'അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യും എന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെ പ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴ ച്ചവർ' (ഫുർഖാൻ:44)
കന്നുകാലികളെക്കാൾ വഴിപിഴച്ചവരാണ് മനുഷ്യർ, കാരണം കന്നുകാലികൾ സൃഷ്ടാവിനെ ആരാധിക്കുകയും, അവനെ സ്തുതി ക്കുകയും, വാഴ്ത്തുകയും ചെയ്യുന്നവരാണ്. എന്നാൽ മനുഷ്യർ ദൈവിക നിയമങ്ങളെ ധിക്കരിക്കുകയും, ഒരു പക്ഷേ, ദൈവത്തെ നിഷേധിക്കുക പോലും ചെയ്യുന്നു.
മനുഷ്യർ നന്ദികെട്ടവർ:
മൃഗങ്ങൾ മുഴുവനും ദൈവത്തിന് നന്ദി കാണിക്കുമ്പോൾ മനുഷ്യർ നന്ദികേടാണ് കാണിക്കുന്നത്. അല്ലാഹു പറയുന്നു: (إِنَّ الإِنسَانَ لِرَبِّهِ لَكَنُودٌ) (العاديات: 6) 'തീർച്ചയായും മനുഷ്യൻ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ’ (ആദിയാത്ത്:6)
മനുഷ്യന്റെ ബാധ്യത:
എല്ലാവിധ സൌകര്യങ്ങളും ഒരുക്കിവെച്ച ലോകത്തേക്ക് പിറ ന്ന് വീണ മനുഷ്യർ ആദ്യമായി കണ്ടെത്തേണ്ടത്, തന്റെ ഈ ലോ കജീവിത ലക്ഷ്യമെന്താണ് എന്നാണ്. എന്നിട്ട് അതിനനുസരിച്ച് ജീ വിതം ചിട്ടപ്പെടുത്തുകയും, അങ്ങിനെ ജീവിക്കുകയും ചെയ്യുക എ ന്നതാണ്. ഈ ജീവിതം ഒരു ഇടത്താവളമാണ്, ഇതിന് ശേഷമാണ് യഥാർത്ഥ ജീവിതമുള്ളതെന്ന് അവൻ അറിയുകയും, അതിന് അ നുഗണമാകുന്ന രൂപത്തിൽ ജീവിക്കുകയും ചെയ്ത് സൃഷ്ടാവിന്റെ തൃപ്തി കരസ്തമാക്കി അവന്റെ അനുഗ്രഹത്തിന്റെ ഭവനമായ സ്വർഗത്തിൽ പ്രവേശിക്കുകയും, നരകത്തിൽ നിന്ന് മോചിതമാവു കയും ചെയ്യുക എന്നതാണ് മനുഷ്യന്റെ ബാധ്യത. അതിന്വേണ്ടി ഓരോ മനുഷ്യനും പരിശ്രമിക്കേണ്ടതുണ്ട്. ദൈവം അനുഗ്രഹിക്കു മാറാവട്ടെ. ആമീൻ.

وصلّى الله على نبينا محمّد وآله وصحبه وسلّم